Latest NewsNewsBusiness

വായ്പാ തിരിച്ചടവിൽ മനപ്പൂർവം വീഴ്ച വരുത്തിയ കമ്പനികൾ നൽകേണ്ടത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏകദേശം 10 ലക്ഷം കോടിയോളം രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്

വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതിനുശേഷം തിരിച്ചടവിൽ മനപൂർവ്വം വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, തിരിച്ചടവിൽ വീഴ്ചകൾ വരുത്തിയ വമ്പൻ കമ്പനികൾ 92,570 കോടി രൂപയാണ് നൽകേണ്ടത്. റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ പ്രകാരം, വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയ കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് പുതിയ വായ്പകൾ നൽകാനോ, പുതിയ സ്ഥാപനങ്ങൾ തുടങ്ങുവാനോ സാധിക്കുകയില്ല.

വമ്പൻ കമ്പനികളായ ഗീതാഞ്ജലി ജെംസ് ഉടമയായ മെഹുൾ ചോക്സി 7,848 കോടി രൂപയാണ് നൽകേണ്ടത്. എറ ഇൻഫ്ര എൻജിനീയറിംഗ് 5,779 കോടി രൂപയും, റെയി അഗ്രോ 4,803 കോടി രൂപയും, എബിജി ഷിപ്പ് യാർഡ് 3,708 കോടി രൂപയും, ഫ്രോസ്റ്റ് ഇന്റർനാഷണൽ 3,311 കോടി രൂപയുമാണ് നൽകേണ്ടത്.

Also Read: ചൈന അതിര്‍ത്തിയിലുള്ളവര്‍ക്ക് വിശ്വാസം ഇന്ത്യന്‍ സൈന്യത്തിലും മോദി സര്‍ക്കാരിലും

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏകദേശം 10 ലക്ഷം കോടിയോളം രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. എസ്ബിഐ 19,666 കോടി രൂപയും, യൂണിയൻ ബാങ്ക് 19,484 കോടി രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് 18,312 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡ 17,967 കോടി രൂപയും, എച്ച്ഡിഎഫ്സി ബാങ്ക് 9,405 കോടി രൂപയും, ഐസിഐസിഐ ബാങ്ക് 10,418 കോടി രൂപയുമാണ് എഴുതിത്തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button