Latest NewsNewsInternational

യുവതിയെ കൊലപ്പെടുത്തി, മൃതദേഹാവശിഷ്ടങ്ങള്‍ നദിയിലേയ്ക്ക് തള്ളി: ലിവിംഗ് ടുഗെദര്‍ പങ്കാളി റിയാസ് ഖാന്‍ അറസ്റ്റില്‍

ഡിസംബര്‍ 13ന് കോപാര്‍ ഖൈരാനെയിലെ വസതിയില്‍ നിന്ന് കാണാതായ ഉര്‍വി വൈഷ്ണവ് എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈയിലും ശ്രദ്ധ മോഡല്‍ കൊലപാതകം. 27കാരിയായ രാജസ്ഥാന്‍ യുവതി ഉര്‍വി വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 17 നാണ് 27 കാരിയായ യുവതിയുടെ മൃതദേഹം ഗാഡി നദിക്ക് സമീപം കണ്ടെത്തിയത്. ഡിസംബര്‍ 13ന് കോപാര്‍ ഖൈരാനെയിലെ വസതിയില്‍ നിന്ന് കാണാതായ ഉര്‍വി വൈഷ്ണവ് എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Read Also: കോവിഡ് വന്ന് ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരിക്കുമ്പോള്‍, ഇവിടെ ശാന്തമാണെന്ന് ഗ്ലോബല്‍ ടൈംസ്

രാജസ്ഥാനിലെ ബുണ്ടി സ്വദേശിയായ ഉര്‍വി കഴിഞ്ഞ 6-7 വര്‍ഷമായി മുംബൈയിലെ ഒരു ഹോട്ടലില്‍ പരിചാരികയായി ജോലി ചെയ്യുകയായിരുന്നു. ലിവ്-ഇന്‍ പങ്കാളിയായ റിയാസ് ഖാനാണ് അവളെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

2022 ഡിസംബര്‍ 12നാണ് സംഭവം നടന്നതെന്ന് നവി മുംബൈയിലെ ക്രൈംബ്രാഞ്ച് ഡിസിപി അമിത് കാലെ അറിയിച്ചു. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായി പൊലീസ് പറഞ്ഞു.

ബ്രാന്‍ഡഡ് ചെരുപ്പുകളാണ് കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്നത്. ആ ചെരുപ്പുകള്‍ പുതിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ചെരുപ്പുകടകളില്‍ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു.

‘പെണ്‍കുട്ടി ഒരു യുവാവിനൊപ്പം വാഷിയിലെ ചെരുപ്പ് കടയില്‍ പോയതായി കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞു. ആ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കൊലയാളിയെ കണ്ടെത്തിയത്. പ്രദേശത്തെ ജിമ്മിലെ പരിശീലകന്‍ റിയാസ് ആണ് ആ യുവാവ് എന്ന് പൊലീസ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ലിവിംഗ് ടുഗെദര്‍ പങ്കാളിയായ റിയാസിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന്, റിയാസ് ഉര്‍വിയെ ഒഴിവാക്കാനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button