KeralaLatest NewsNews

‘പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് മാന്തിയിട്ടേ അവർ അവസാനിപ്പിക്കൂ, പഴയ നിരോധനങ്ങൾ പോലെ അല്ല’: വൈറൽ കുറിപ്പ്

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ ‘നടപടി’ അവസാനിച്ചുവെന്ന് കരുതിയിരുന്നവർക്ക് തെറ്റി. എൻ.ഐ.എയുടെ അന്വേഷണം അവിടം കൊണ്ടും അവസാനിച്ചില്ല. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ആരൊക്കെയാണ് ബന്ധമുണ്ട്, എവിടെ നിന്നെല്ലാമാണ് പണമൊഴുകുന്നത് തുടങ്ങിയ കാര്യങ്ങൾ മുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ ഉറവിടം വരെ അവർ കണ്ടെത്തി. ചുരുക്കി പറഞ്ഞാൽ മുൻപ് ഉണ്ടായിരുന്നത് പോലെയുള്ള ‘നിരോധനം’ അല്ല എന്ന് തന്നെ സാരം.

ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ അഭിപ്രായത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് മാന്തിയിട്ടേ എൻ.ഐ.എ അവരുടെ അന്വേഷണം അവസാനിപ്പിക്കൂ. ‘അവർ വീണ്ടും വന്നിട്ടുണ്ട് എന്നല്ല, അവർ ഇവിടെ നിന്നും പോയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പഴയ നിരോധനങ്ങൾ പോലെ അല്ല, പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് മാന്തിയിട്ടേ അവർ അവസാനിപ്പിക്കൂ. ഇപ്പോൾ നിങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയാം, നിങ്ങളുടെ ഭാര്യ വീട്ടിലേക്കുള്ള വഴി അറിയാം, നിങ്ങളുടെ ജോലി, ബിസിനസ്, ഇടപാടുകൾ എല്ലാമറിയാം’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എ അടുത്തിടെ കണ്ടെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് എൻ.ആർ.ഐ അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുകയും പിന്നീട്, ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് ഈ പണം മാറ്റുകയുമാണ് പതിവ്. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എൻ.ഐ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞു. നാട്ടിലെ മുസ്‍ലിംകൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ച് പിഎഫ്ഐ, എസ്ഡിപിഐ നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചു. ഒമാനിൽ 2 ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെത്തിച്ചു.

റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്കയച്ചു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button