Latest NewsNewsBusiness

രാജ്യത്ത് അരി കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

യുഎസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരമ്പരാഗത വിപണിയിലേക്കാണ് ബസുമതി അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്

രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം അരി കയറ്റുമതിയിൽ മികച്ച നേട്ടം. കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സുഗന്ധ ബസുമതി അരി, ബസുമതി ഇതര അരി എന്നിവയുടെ കയറ്റുമതി 7.37 ശതമാനമാണ് ഉയർന്നത്. ഇതോടെ, മൊത്തം കയറ്റുമതി 126.97 ലക്ഷം ടണ്ണായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 118.25 ലക്ഷം ടണ്ണാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഇനം അരിയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, മൊത്തം കയറ്റുമതി രംഗം മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 24.97 ലക്ഷം ബസുമതി അരിയും, 102 ലക്ഷം ടൺ ബസുമതി ഇതര അരിയുമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. എന്നാൽ, മുൻ വർഷം ഇതേ കാലയളവിൽ, 21.59 ദശലക്ഷം ടൺ ബസുമതി അരിയും, 96.66 ദശലക്ഷം ടൺ ബസുമതി ഇതര അരിയും മാത്രമാണ് കയറ്റുമതി ചെയ്തത്.

Also Read: വിളക്ക് കത്തിക്കുമ്പോൾ ഓരോ ദിക്കും നോക്കണം: ദിക്കുകൾക്കുമുണ്ട് ഭാഗ്യ നിർഭാഗ്യങ്ങൾ പറയാൻ

യുഎസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരമ്പരാഗത വിപണിയിലേക്കാണ് ബസുമതി അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അതേസമയം, ബസുമതി ഇതര അരിക്ക് ആഫ്രിക്കൻ വിപണിയിലാണ് കൂടുതൽ ഡിമാൻഡ് ഉള്ളത്. കഴിഞ്ഞ സെപ്തംബർ മാസത്തിൽ രാജ്യത്ത് നിന്നും നുറുക്കരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന്റെയും, വിലക്കയറ്റം തടയുന്നതിന്റെയും ഭാഗമായിരുന്നു നിരോധനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button