
കോഴിക്കോട്: ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സമുദായത്തിന് ഒറ്റക്ക് ആര്‍എസ്എസിനെ ചെറുക്കാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീർ, പി കെ ഫിറോസ് എന്നിവർ വേദിയില്‍ സിപി എമ്മിനെ നിശിതമായി വിമര്‍ശിച്ചതിനതിരായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും അവര്‍ കയ്യടുക്കുകയാണ് എന്നാല്‍ കേരളം അതില്‍ നിന്നും വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് നിന്ന് വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുയാണ് വേണ്ടത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ല. രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണ്,’ പിണറായി വിജയൻ പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണവുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി
‘ഇന്ത്യയില്‍ മത ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചിരുന്നു. അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മത ന്യുനപക്ഷങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അവരെ തമ്മിലടിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്,’ പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
Post Your Comments