KeralaLatest NewsNews

രമേശൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ, മൂന്നംഗ കുടുംബത്തിന്‍റെ മരണത്തിന്റെ കാരണം പുറത്ത്

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. പ്രവാസിയായ രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്. മൂവരുടെയും മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന സാഹചര്യമുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. പലിശക്കുരുക്കിൽ പെട്ടാണ് ഇവർ മരണത്തിലേക്ക് നീങ്ങിയത്. പലിശയ്ക്ക് പണം വാങ്ങി ലക്ഷങ്ങളുടെ കടമായെന്ന് കുടുംബാംഗങ്ങള്‍. വീടും സ്ഥലവും വിറ്റ് കടംതീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല.

കടംകൊടുത്തവര്‍ രമേശന്റെ വീടും സ്ഥലവും ഈടുകാണിച്ച് കേസ് നല്‍കി. ഇതോടെ പുതിയ വായ്പയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button