Latest NewsKerala

സ്ഥിരം ശല്യമായപ്പോൾ പരാതി നൽകിയ വീട്ടമ്മയോട് പ്രതികാരത്തിന് വ്യാജ ഫോൺ സംഭാഷണം പ്രചരിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺ സംഭാഷണം ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യെയാണ് അറസ്റ്റ് ചെയ്തത്. പൂവാർ ജമാഅത്തിന്റെ കീഴിലെ മദ്രസയിലെ അധ്യാപകനായിരുന്നു ഇയാൾ. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പൂവാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് യുവതി പള്ളിക്കമ്മിറ്റിക്ക് നൽകിയ പരാതിയെത്തുടർന്ന് മദ്രസ അധ്യാപക സ്ഥാനത്തുനിന്നു ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്തായ മറ്റൊരു സ്ത്രീയെക്കൊണ്ട് പൂവാറിലെ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ഫോണിൽ സംസാരിപ്പിച്ച് റെക്കോഡ് ചെയ്തു. കോൾ ലിസ്റ്റിലും കൃത്രിമം നടത്തി. പരാതിക്കാരിയായ വീട്ടമ്മയുടെ നമ്പറും കോൾ ലിസ്റ്റും എഡിറ്റ് ചെയ്ത് ശബ്ദവുമായി ചേർത്ത് പ്രചരിപ്പിക്കുകയും ശബ്ദസന്ദേശം ജമാഅത്തിന് അയച്ചുകൊടുക്കുയും ചെയ്തു.

സ്വയം ന്യായീകരിച്ച് വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ യുടൂബ് ചാനലുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്തു. പരാതിയെത്തുടർന്ന് പൂവാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വീട്ടമ്മയെ അപമാനിക്കാൻ വ്യാജമായി ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

പൂവാർ സ്റ്റേഷൻ എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ. ഷാജികുമാർ, സി.പി.ഒ. മാരായ പ്രഭാകരൻ, അനിത, ശശിനാരായൺ, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ശബ്ദസന്ദേശം വ്യാജമായി നിർമിക്കാൻ സഹായിച്ചവരേയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button