Latest NewsNewsIndiaCrime

സുഹൃത്തിനെ കഴുത്തറുത്ത് മൃതദേഹം കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്: യുവാവിന് ഭാര്യയുമായി അവിഹിതം

പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു

ന്യൂഡല്‍ഹി: വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുരുളുകൾ അഴിഞ്ഞു. വസീറാബാദ് സ്വദേശിയായ റാഷിദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റാഷിദിന്റെ സുഹൃത്ത് അറസ്റ്റിൽ.

റാഷിദിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് മുനിഷുദ്ദീനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. റാഷിദിന്റെ ഭാര്യയുമായി മുനിഷുദ്ദിന് അവിഹിത ബന്ധമുണ്ടായിരുന്നതായിരുന്നു. മുനിഷുദ്ദീന്‍ പ്ലംബറും റാഷിദ് ഇലക്‌ട്രീഷ്യനുമായിരുന്നു. ഒരുമിച്ച്‌ ജോലി ചെയ്യാന്‍ ഇടവന്നതോടെയാണ് ഇരുവരും സുഹൃത്തുക്കളായത്. അതിനിടെ മുനിഷുദ്ദീനും റഷീദിന്റെ ഭാര്യയും അടുപ്പത്തിലായി.

read also: ഗ്രീവ്സ് ഇലക്ട്രിക്: ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകൾ പ്രദർശിപ്പിക്കും

റാഷിദ് മദ്യപിച്ചെത്തി സ്ഥിരമായി ഭാര്യയെ മര്‍ദിക്കുന്നത് പതിവായതോടെ മുനിഷുദ്ദിനും യുവതിയും ചേര്‍ന്ന് ഇയാളെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, മുനിഷുദ്ദീന്‍ റാഷിദിനെ രാംഘട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച്‌ മദ്യലഹരിയിലായിരുന്ന റാഷിദ് ഖാനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്തെടുത്തു. എന്നിട്ട് മൃതദേഹം കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കിടക്കുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകിയെ കണ്ടെത്താൻ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button