IdukkiLatest NewsKeralaNattuvarthaNews

രണ്ടു വയസുകാരന് വീട്ടുമുറ്റത്തെ മീൻകുളത്തിൽ വീണ് ദാരുണാന്ത്യം

മറയൂർ പഞ്ചായത്തിൽ ചിന്നവരയിൽ കറുപ്പുസ്വാമി (രാംകുമാർ)യുടെയും ജന്നിഫറിന്‍റെയും മകൻ രോഹനാണ് മരിച്ചത്

മറയൂർ: രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ മീൻകുളത്തിൽ മുങ്ങി മരിച്ചു. മറയൂർ പഞ്ചായത്തിൽ ചിന്നവരയിൽ കറുപ്പുസ്വാമി (രാംകുമാർ)യുടെയും ജന്നിഫറിന്‍റെയും മകൻ രോഹനാണ് മരിച്ചത്.

Read Also : മാതാപിതാക്കളെ സഹായിക്കാൻ പേന വിറ്റ കുട്ടികളെ പൊലീസ് ശിശുഭവനിലാക്കി: അതെങ്ങനെ ബാലവേലയാകുമെന്ന് ഹൈക്കോടതി

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രോഹൻ. ഈസമയം ജന്നിഫർ അടുക്കളയിലായിരുന്നു. തുടർന്ന്, കുട്ടിയെ കാണാതായതോടെ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് മീൻകുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ കുളത്തിൽ നിന്നു പുറത്തെടുത്തു. വീടിനു സമീപം വാഹനം എത്താത്തതിനാൽ കുട്ടിയെ കനാലിന്‍റെ അരികിലൂടെ ചുമന്ന് വാഹനം എത്തുന്ന ചാനൽമേട്ടിൽ എത്തിച്ച് സഹായഗിരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് കറുപ്പുസ്വാമി കോയമ്പത്തൂരിൽ ജോലിക്കു പോയിരിക്കുകയായിരുന്നു. സഹോദരൻ: റൈഗർ. മറയൂർ പൊലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button