Latest NewsKeralaNews

സ്‌കൂളുകളിലെ ലാബിന്റെ മറവില്‍ ആയുധ നിര്‍മ്മാണം, സംഭവം അതീവ ഗുരുതരം: സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വി.മുരളീധരന്‍

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനൂകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ച് കൈയ്യടി നേടുന്നത് പിണറായി സര്‍ക്കാര്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല, എന്നിട്ടും കേന്ദ്രത്തിനെതിരെ ജനവികാരം തിരിച്ചുവിടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായുള്ള പോലീസ് റിപ്പോര്‍ട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്തെ അപകടകരമായ സാഹചര്യം പലതവണ സൂചിപ്പിച്ചതാണെന്നും ഭരണനേതൃത്വം കണ്ണുതുറക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: ‘ന്യൂനപക്ഷങ്ങളെ തിരസ്കരിക്കുന്നതിൽ ഇന്ത്യ ഒരിക്കൽ ഖേദിക്കും’: അമർത്യ സെൻ

‘ലഹരിക്കടത്തിന് സര്‍ക്കാര്‍ തന്നെ സംരക്ഷണം നല്‍കുന്നത് നമ്മള്‍ കണ്ടതാണ്. വിദ്യാര്‍ത്ഥികളെ ലഹരി വഴിതെറ്റിക്കുന്നുവെന്നതിനപ്പുറം ഭീകരവാദപ്രവര്‍ത്തനത്തിന് കളമൊരുക്കുന്നതാണെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെപ്പോലും നിയന്ത്രിക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍, വോട്ടില്‍ മാത്രമാണ് കണ്ണിടുന്നത്’, വി.മുരളീധരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനാണ് സിപിഎമ്മിന് ആവേശം. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനൂകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ച് കയ്യടി നേടുന്നതില്‍ കുറവില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. വെള്ളക്കരം കൂട്ടിയതുള്‍പ്പെടെയുള്ള
ജനദ്രോഹനയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button