ThrissurKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും പിഴയും

ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയനെ (39) ആണ് കോടതി ശിക്ഷിച്ചത്

തൃശൂർ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയനെ (39) ആണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് പി.എൻ. വിനോദ് ആണ് പോക്സോ നിയമപ്രകാരം ഇയാളെ ശിക്ഷിച്ചത്.

Read Also : പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

2018 മേയ് മുതൽ ജൂലൈ വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിന്റെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുട്ടിയെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 15കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

പല തവണ അമ്മയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, ഫലമില്ലാതെ വന്നപ്പോൾ കുട്ടി സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിക്കുകയായിരുന്നു. തുടർന്ന്, ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പേരാമംഗലം പൊലീസ് കേസെടുത്ത് കുട്ടിയെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കി.

അതേസമയം, വിവരങ്ങൾ അറിഞ്ഞ പിതാവ് നാട്ടിലെത്തുന്നതും പൊലീസ് നടപടികളും ഭയന്ന് അമ്മ ആത്മഹത്യ ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button