KeralaLatest News

11കാരി മാതാവിനൊപ്പം മലപ്പുറത്തെത്തിയപ്പോൾ പീഡനം: ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: പതിനൊന്നുകാരിയെ, കാമുകിയായ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം കേരള ബാങ്കിലെ ക്ലര്‍ക്കായ സയ്യിദ് അലി അക്ബര്‍ ഖാനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.  2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി.

തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി മാതാവിനോടൊപ്പം മലപ്പുറത്തെത്തിയപ്പോള്‍ ഒന്നിലേറെ തവണ പീഡനത്തിനിരയായെന്നാണ് പരാതി. പഠനത്തിൽ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്.  സംഭവത്തില്‍ മാതാവിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ മലപ്പുറം വനിതാ പൊലീസിന് കൈമാറുകയായിരുന്നു. അവിടെ പഠിക്കുന്ന കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതിയായ അലി അക്‌ബർ ഖാൻ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. കുഞ്ഞിന്റെ മാതാവുമായി അലി അക്‌ബറിന് വർഷങ്ങളായുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button