Latest NewsIndiaEntertainment

മതം മാറിയിട്ടും എന്റെ ജീവിതം ഇങ്ങനെയായല്ലോ, നെഞ്ചത്തടിച്ച് രാഖി: ഭർത്താവ് ആദിൽ ഖാന് മറ്റൊരു ബന്ധമെന്ന് ആരോപണം

അടുത്തിടെയാണ് രാഖി സാവന്തിന്റെ വിവാഹ വാർത്ത പുറം ലോകമറിഞ്ഞത്. രാഖി തന്നെയാണ് അത് വെളിപ്പെടുത്തിയതും. പ്രായത്തിൽ ഒരുപാടു ചെറുപ്പമായിട്ടും മതം മാറി താൻ ബിഗ്‌ബോസ് താരം ആദിൽ ഖാനെ വിവാഹം ചെയ്തതിന്റെ രേഖകൾ സഹിതം രാഖി പുറത്ത് വിട്ടിരുന്നു. 28 കാരനായ ആദിലും 45 കാരിയായ രാഖിയും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു വിവാഹിതരായത്.  ഇതിനിടെ കഴിഞ്ഞ ആഴ്ച്ച രാഖിയുടെ മാതാവ് മരണപ്പെട്ടിരുന്നു. അമ്മയുടെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിട്ടതും, ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത് പരസ്യമായി രംഗത്തെത്തി.

ജിമ്മിൽ വച്ച് മാധ്യമങ്ങൾക്കു മുൻപിൽ രാഖി പൊട്ടിക്കരഞ്ഞു. ആദിലിന്റെ കാമുകി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഏറ്റവും പുതിയ ആരോപണങ്ങൾ. തന്റെ പ്രശസ്തി ഉപയോഗിച്ച് ശ്രദ്ധനേടാനാണ് ആദിൽ ശ്രമിക്കുന്നതെന്നും രാഖി പറഞ്ഞു. വിവാഹക്കാര്യം എട്ടുമാസക്കാലം മറച്ചുവച്ചു. ഒടുവിൽ മാധ്യമങ്ങളെയും ആരാധകരെയും പേടിച്ച് ആദിൽ സമ്മതിക്കുകയായിരുന്നു. അതിനെല്ലാം കാരണം ഒരു പെൺകുട്ടിയാണെന്നാണ് രാഖിയുടെ പുതിയ വാദം.

‘ബിഗ് ബോസ് മറാഠി നാലാം സീസണിൽ ഞാൻ ഉണ്ടായിരുന്നപ്പോൾ ആദിലിന്റെ ജീവിതത്തെ മുതലെടുത്ത ആ പെൺകുട്ടിക്ക് നിങ്ങളിലൂടെ ഞാൻ  മുന്നറിയിപ്പ് നൽകാൻ ആ​ഗ്രഹിക്കുന്നു. ഞാൻ ബി​ഗ് ബോസ് മറാത്തിയിൽ പോയ സമയം അവൾ മുതലെടുത്തു. ഞാനവളുടെ പേര് ഇപ്പോൾ പറയുന്നില്ല. പക്ഷെ ഉചിതമായ സമയത്ത് പറയും. ഫോട്ടോകളും വീഡിയോകളും ഞാൻ കാണിക്കും’. ‘ഈ ബന്ധം കാരണമാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി സംസാരിക്കുന്നതിൽ നിന്നും ആദിൽ എന്നെ എട്ട് മാസത്തോളം തടഞ്ഞത്. ഇതുവരെ ഞാൻ നിശബ്ദയായിരുന്നു.’

‘ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഞാൻ തുറന്ന് കാണിക്കും. മറ്റ് പെൺകുട്ടികളെ പോലെ ഞാൻ നിശബ്ദയാവില്ല. എന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനത് സഹിക്കില്ല,’ രാഖി പെൺകുട്ടിയോടായി പറഞ്ഞു. പ്രശസ്തി നേടാൻ വേണ്ടി ആദിൽ തന്നെ ഉപയോ​ഗിക്കുകയായിരുന്നു. മാധ്യമങ്ങൾ ആദിലിന് ശ്രദ്ധ നൽകരുതെന്നും രാഖി സവന്ദ് അഭ്യർത്ഥിച്ചു. ആദിൽ നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ് എന്നാൽ ചെയ്തില്ല. ആ പെൺകുട്ടി ആദിലിനെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും രാഖി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button