Latest NewsNewsIndia

മകളെ പരിപാലിക്കാൻ കൊണ്ട് വന്ന പതിനാലുകാരിയെ ക്രൂരമായി മർദ്ദിച്ചു, ചവറ്റുകൊട്ടയിൽ ഭക്ഷണം നൽകി: ദമ്പതികൾ അറസ്റ്റിൽ

ഗുരുഗ്രാം: കുഞ്ഞിനെ നോക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഗുരുഗ്രാം സ്വദേശികളായ മനീഷ് കൗർ കമൽജീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി ദമ്പതികളുടെ നിരന്തര പീഡനത്തിന് ഇരയായ പതിനാലുകാരി ദേഹമാസകലം മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അഞ്ച് മാസം മുമ്പ് ഒരു പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ് സ്വകാര്യ കമ്പനികളിൽ ജോലികാരായ ദമ്പതികൾ പെൺകുട്ടിയെ വാടകക്ക് എടുത്തത്. മൂന്നര വയസ്സുള്ള മകളെ പരിപാലിക്കാൻ കൊണ്ട് വന്ന പെൺകുട്ടിയെ മനീഷ് കൗറും കമൽജീത് കൗറും ചേർന്ന് വടിയും ബ്ലേഡും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇതിനു പുറമെ കുട്ടിക്കുള്ള ഭക്ഷണം നിഷേധിച്ച ഇവർ ചവറ്റുകൊട്ടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഇന്ധന സെസ് പിന്‍വലിക്കില്ല, പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കഴിഞ്ഞ അഞ്ച് മാസത്തിനിടെ എല്ലാ ദിവസവും പെൺകുട്ടിക്ക് മർദ്ദിനമേറ്റിട്ടുണ്ട്. പെൺകുട്ടിക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല. നിലവിൽ ദേഹമാസകലം മുറിവേറ്റ പതിനാലുകാരി ചികിത്സയിലാണ്. പ്രതികളായ ദമ്പതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 342, ജുവനൈൽ ജസ്റ്റിസ് , പോക്‌സോ ഉൾപ്പടെ ചുമത്തി ന്യൂ കോളനി പോലീസ് കേസ് എടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button