Latest NewsKeralaNews

‘എന്തിനാണ് കാവിയെ ഭയക്കുന്നത്? കാവി കണ്ടാൽ വിളറി പിടിക്കുന്ന പിണറായി പോലീസ്’: കാവി നിറം നിരോധിച്ചതിനെതിരെ സോഷ്യൽ മീഡിയ

തിരുവനന്തപുരം: വെള്ളായണി ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അലങ്കാരങ്ങളിൽ ഒരു നിറം (കാവി) മാത്രം ഉപയോഗിക്കാൻ പാടില്ല എന്ന കേരള പോലീസ് ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉത്തരവ് വന്നതിന് പിന്നാലെ, കൃത്യമറുപടിയുമായി സ്ഥലത്തെ ഭക്തർ രംഗത്തെത്തിയിരുന്നു. കാവി വിലക്കിയ പോലീസിനുള്ള വിശ്രമകേന്ദ്രം വരെ കാവിയിൽ പുതപ്പിച്ച് ആണ് വെള്ളായണിയിലെ ഭക്തർ പോലീസിന് മറുപടി നൽകിയത്.

കാവ്യയെ എന്തിനാണ് പിണറായി പോലീസ് ഭയക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ബി.ജെ.പി നേതാവ് എസ്. സുരേഷ് അടക്കമുള്ളവർ പോലീസ് നടപടികെകെതിരെ രംഗത്തെത്തി. വിഷയത്തിൽ പോലീസിനെതിരെയാണ് ജനവികാരം. ‘എന്തിനാണ് ഇവർ കാവിയെ ഭയക്കുന്നത്? കാവി കണ്ടാൽ വിളറി പിടിക്കുന്ന പോലീസ് ഭരണകൂടം. എന്താണിത്?, അമ്പലങ്ങൾ ഹിന്ദുവിന്റേത് ആണ് അവിടെ എന്തു ഉപയോഗിക്കണം എന്നു ക്ഷേത്ര വിശാസികൾ തീരുമാനിക്കും. കാവി കോടി ക്ഷേത്രത്തിൽ ഉപയോഗിക്കും’, ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

അതേസമയം, വെള്ളായണി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്ക് അയച്ച നോട്ടീസിലാണ് കാവി നിറം ഉൾപ്പെടുത്തരുത് എന്ന് പോലീസ് പറഞ്ഞിരിക്കുന്നത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളിൽ ഒരു നിറം (കാവി) മാത്രം ഉപയോഗിക്കാൻ പാടില്ലെന്നും, രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിപരീതമായി അലങ്കാരങ്ങൾ ചെയ്ത് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പക്ഷം കമ്മിറ്റിയിലെ പ്രവർത്തകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button