Latest NewsKeralaNews

ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം: തെളിവുകളായി ദൃക്‌സാക്ഷികളും സിസിടിവി ദൃശ്യങ്ങളും

കോഴിക്കോട്: മോഷണ കുറ്റം ആരോപിച്ചുള്ള ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകളായി ദൃക്‌സാക്ഷികളും സിസിടിവി ദൃശ്യങ്ങളും. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം

Read Also: വയനാട്ടിൽ വരുമ്പോൾ സ്വന്തംവീട്ടിലേക്ക് വരുന്നത് പോലെ, അമ്മയും വരും: പഴംപൊരി തിന്ന് ഫോട്ടോഷൂട്ടിനല്ലേ എന്ന് സോഷ്യൽ മീഡിയ

ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു.

ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതായതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button