KeralaMollywoodLatest NewsNewsEntertainment

ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ട് തന്നിട്ട് അച്ഛന്‍ കാത്തുനിന്നു: ഗ്ലാമി ഗംഗ തുറന്നു പറയുന്നു

'ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്താല്‍ മതി' എന്ന് ഞാന്‍ പറഞ്ഞു പോയി.

മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. യൂട്യൂബില്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അച്ഛനില്‍ നിന്ന് അകലാനുണ്ടായ കാരണം ഗ്ലാമി ഗംഗ പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

read also: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ല: ലീഗ് മുന്നണി വിടുകയാണെങ്കിൽ വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും. പെണ്ണ് കണ്ട് പതിനെട്ട് ദിവസത്തിനുള്ളില്‍ വിവാഹം നടന്നു. അച്ഛനെ നാട്ടില്‍ പ്രശ്നക്കാരനായത് കൊണ്ട് ഗള്‍ഫിലേക്ക് അയച്ചതായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് അച്ഛന്‍ മദ്യപാനി ആണെന്ന് അമ്മ അറിയുന്നത്. കല്യാണ ശേഷം ഗള്‍ഫില്‍ പോയെങ്കിലും ഒരു മാസത്തിനുള്ളില്‍ തിരിച്ചുവന്നു. പിന്നീട് മദ്യപാനവും അടിയും ബഹളവും തന്നെയായിരുന്നു. അമ്മയെ സ്‌നേഹത്തോടെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.

അച്ഛന്‍ അമ്മയെ അടിയ്ക്കുമെന്ന് പലരും പറഞ്ഞ് കേട്ടിരുന്നെങ്കിലും കണ്ടിരുന്നില്ല. നാലാം ക്ലാസില്‍ വച്ചാണ് ആദ്യമായി ആ രംഗം കണ്ടത്. അന്ന് തുടങ്ങിയതാണ് ദുരിത ജീവിതം. ഒരിക്കല്‍ അച്ഛന്‍ അടിച്ചപ്പോള്‍ ‘ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്താല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞു പോയി. അപ്പോള്‍ തന്നെ അച്ഛന്‍ അമ്മയുടെ സാരി കെട്ടി കുരുക്കിട്ട് തന്നു. ഉയരത്തിനായി ഒരു ബെഞ്ചും വച്ചു തന്നു. എന്നിട്ട് ചാവാന്‍ പറഞ്ഞു. മുറിയും അടച്ച്‌ അച്ഛന്‍ പുറത്ത് കാത്തുനിന്നു. അന്ന് അമ്മയുടെ കരച്ചില്‍ കാരണമാണ് ഞാന്‍ മരിക്കാതിരുന്നത്.

shortlink

Post Your Comments


Back to top button