PathanamthittaKeralaNattuvarthaLatest NewsNews

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു:പ്രതിക്ക് 34 വർഷം കഠിനതടവ്

കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനെ (കൊച്ചുമോൻ) അടൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ( പോക്സോ കോടതി ) ജഡ്ജി എ. സമീർ ആണ് ശിക്ഷിച്ചത്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനെ (കൊച്ചുമോൻ) അടൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ( പോക്സോ കോടതി ) ജഡ്ജി എ. സമീർ ആണ് ശിക്ഷിച്ചത്.

പ്രതിയിൽ നിന്നു പിഴ ഈടാക്കി പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. പിഴ അടയ്ക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Read Also : രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നു, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

2017-ൽ കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന പണിയിൽ ഏർപ്പെട്ട ലിജു, തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ്പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിനു പിന്നിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാവിന്‍റെ പരാതിയിൽ പ്രത്യേക വിദഗ്ധന്‍റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കൊടുമൺ പൊലീസ് അന്വേഷണം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button