Latest NewsKeralaNews

ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരൻ, ചാരസംഘടനയുടെ ഏജന്റ്: ചോർത്തി നൽകിയത് പാർട്ടി രഹസ്യങ്ങളെന്ന് ലേഖനം

തിരുവനന്തപുരം: സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റാണെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പലതവണ ചോർത്തിയതായും ലേഖനം ആരോപിക്കുന്നു. ബ്രിട്ടാസ് നൽകിയ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിൽ നടക്കുന്ന നിർണ്ണായക നീക്കങ്ങൾ സംബന്ധിച്ച രേഖകൾ അമേരിക്കയിലെ ചാരസംഘടനയ്ക്കു ചോർത്തികൊടുത്ത രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് വർഗീയത ആളിക്കത്തിക്കാൻ കൂട്ടുനിന്നുവെന്നും ലേഖനം ആരോപിക്കുന്നു.

ബ്രിട്ടാസ് ഒറ്റുകാരനാണെന്ന് വ്യക്തമായിട്ടും 2022 – ൽ കൊച്ചി നടന്ന പാർട്ടി സമ്മേളത്തിൽ പ്രത്യേക ക്ഷണിതാവാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സമ്മർദ്ദത്താൽ ബ്രിട്ടാസിനെതിരെ നടപടി എടുക്കാൻ മുതിർന്ന സിപിഎം നേതാക്കൾ മടിക്കുന്നു. ജോൺ ബ്രിട്ടാസ് പാർട്ടിയിൽ പുതിയ ഒരു അധികാര കേന്ദ്രമായി മാറുന്നതായും ബാബറി മസ്ജിദ് സംബന്ധിച്ച് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്നും വ്യക്തമാണ്. സുപ്രീം കോടതി തീർപ്പാക്കിയ വിഷയത്തിൽ ഹിന്ദു മുസ്ലിം സംഘർഷം ലക്ഷ്യമിട്ടാണ് ബ്രിട്ടാസ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചതെന്നും ലേഖനത്തിൽ പറയുന്നു.

Also Read:വയനാട് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു, കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

‘കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം എം.പി, ജോൺ ബ്രിട്ടാസ് എംപി എന്നിവർ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാകും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് മാത്രമായിരുന്നു ഈ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ലക്ഷ്യം. പ്രബല ജനവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ രമ്യതയിൽ കഴിയുക എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ദഹിക്കാനാവാത്തതും സഹിക്കാത്തതുമായ കാര്യമാണ്. ഹിന്ദുവിനും മുസ്ലിമിനും ഇടയിൽ ഉള്ള അവിശ്വാസത്തിൻറേതായ അന്തരീക്ഷം മാറി ഒരുമയുടെ പാതയിലേക്ക് ഇരു സമുദായങ്ങളും മാറുമോ എന്നതാണ് കമ്മ്യൂണിസ്റ്റുകളെ എക്കാലത്തും അലട്ടുന്ന പ്രശ്നം. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിൻറെ രക്തസാക്ഷികളാണ് ഭാരതത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും.

ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന കാലം മുതൽ പാർട്ടി രഹസ്യങ്ങൾ അമേരിക്കൻ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് ചോർത്തി നൽകിയിട്ടുള്ള വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. പിണറായി വിജയന് വേണ്ടി വി.എസ്.അച്യുതാനന്ദനെ അട്ടിമറിക്കാൻ ബ്രിട്ടാസ് ശ്രമിച്ചിട്ടുണ്ട്. ഇവിടെയും സിഐഎ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ 2010-ൽ പുറത്തുവന്നതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സിപിഎമ്മിൽ നടക്കുന്ന നിർണ്ണായക നീക്കങ്ങൾ സംബന്ധിച്ച രേഖകൾ അമേരിക്കയിലെ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് മുൻ മന്ത്രി തോമസ് ഐസക്കിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തോമസ് ഐസക്ക് പ്രകാശ് കാരാട്ടിന് നൽകിയതായും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button