KeralaLatest NewsNews

1921ല്‍ മലബാറില്‍ നടന്നത് ഹിന്ദു വംശഹത്യ തന്നെ, അതിന്റെ ഇരകള്‍ ഇന്നും ജീവിച്ചിരിക്കുന്നു, സ്മിതാ രാജന്റെ കുറിപ്പ്

1921 ലെ മലബാറിലെ കലാപ ഭൂമിയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിന്റെ സാംസ്‌ക്കാരിക നായികയായി മാറിയ സാക്ഷാല്‍ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ, അതെ അന്ന് നടന്നത് ഹിന്ദു വംശഹത്യ തന്നെ: വൈറലായി കുറിപ്പ്

പാലക്കാട്; 1921-ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യ പ്രധാന പ്രമേയമായി അവതരിപ്പിച്ച രാമസിംഹന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ വളരെ യാഥാര്‍ത്ഥ്യമാണെന്ന വസ്തുതയിലേയ്ക്ക് വിരല്‍ ചൂണ്ടിയിരിക്കുകയാണ് 2021ല്‍ പോസ്റ്റ് ചെയ്ത പ്രശസ്ത നര്‍ത്തകി സ്മിതാ രാജന്റെ കുറിപ്പ്. രാമസിംഹന്റെ സിനിമ പുറത്തിറങ്ങിയതിനു ശേഷം സിനിമയുടെ പ്രസക്തി ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തു വരുന്നത്. സിനിമ ചര്‍ച്ചയായതോടെ പ്രശസ്ത നര്‍ത്തകി സ്മിതാ രാജന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 1921-ലെ കലാപത്തെപ്പറ്റി സൂചിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് 2021 ആഗസ്റ്റ് 30-നാണ്. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കൊച്ചു മകളാണ് പ്രസിദ്ധ നര്‍ത്തകി സ്മിതാ രാജന്‍.

Read Also: ഇരട്ടക്കുട്ടികളെ തമ്മിൽ തിരിച്ചറിയാനാവുന്നില്ല: പൊലീസ് സ്റ്റേഷനിൽ സഹായം തേടി അമ്മ!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘1921ലെ കലാപ ഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിര്‍മ്മലമായ ബാല്യകാലം, അവിചാരിതമായി ആ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം വളഞ്ഞപ്പോള്‍, രാത്രിയുടെ മറവില്‍ ആരുടേയോ തണലില്‍ വീടിന്റെ പിന്നാമ്പുറത്തെ പടര്‍പ്പിലൂടെ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി. ഉമ്മറപ്പടിയില്‍ ഭിഷണിയുടെ സ്വരം നിറഞ്ഞപ്പോള്‍ അപകടം മനസ്സിലാക്കിയ കാരണവര്‍. സ്ത്രീകളെയും കുഞ്ഞുങ്ങളേയും വീടിന്റെ പുറം വാതില്‍ വഴി കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുവാന്‍ തരപ്പെടുത്തി. ഭീകരത താണ്ഡവമാടിയ ആ രാത്രിയില്‍ പ്രാണരക്ഷാര്‍ത്ഥം ഇരുളിന്റെ മറവില്‍ നദി കടന്ന് ആ മനുഷ്യക്കൂട്ടം സ്വന്തം മണ്ണും തറവാടും വിട്ട് ഓടി രക്ഷപെട്ടു. അത് സാധ്യമാകാത്ത അനേകം ഹതഭാഗ്യര്‍ നിഷ്‌ക്കരുണം കൊല്ലപ്പെട്ടു’.

‘പ്രാണരക്ഷാര്‍ത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു മറ്റൊരു ദിക്കിലേക്ക് ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിന്റെ സാംസ്‌ക്കാരിക നായികയായി മാറിയ സാക്ഷാല്‍ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ. ആ കുഞ്ഞു മനസ്സിന്‍ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലൂടെ എന്നില്‍ പകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മമ്മ പറഞ്ഞു തന്ന ആ തറവാടിന്റെ ഉള്‍ മുറികളും വരാന്തകളും ചാരുപടികളും ഒരു നോക്ക് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അമ്മമ്മ തന്നെ ആ തറവാട്ടു മുറ്റത്തു വരെ എത്തി, അന്നവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിച്ച് കൊച്ചു മകള്‍ക്കായി ആ അവസരം ഒരുക്കി തന്നു. ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കി അമ്മമ്മ പുറത്തു നില്‍ക്കുന്നത് ഇന്നും വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്മാരും, ബുദ്ധിജീവികളും, നാട് വാഴികളും. അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിന്‍തലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. ഇവര്‍ കഷ്ടപ്പെട്ട് പ്രകടിപ്പിക്കുന്ന സവിശേഷ ബുദ്ധിയല്ല വെറും സാമാന്യബുദ്ധി മാത്രം മതി സത്യം മനസ്സിലാക്കുവാന്‍. സത്യസന്ധമായ ചരിത്ര പഠനം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വരും തലമുറയ്ക്ക് വഴികാട്ടിയാവട്ടെ’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button