Latest NewsNewsBusiness

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞ നിരക്കിലേക്ക് എത്തും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ഇത്തവണ കോർപ്പറേറ്റ് മേഖലയിലെ വായ്പ വിഭാഗത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് പോയിന്റ് താഴ്ന്ന് 5 ശതമാനത്തിൽ താഴെയെത്തുമന്നാണ് വിലയിരുത്തൽ. ഇത് അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നതാണ്. രാജ്യത്ത് കോവിഡ് ഭീതി അകന്നതോടെ സാമ്പത്തിക മുന്നേറ്റവും, ഉയർന്ന വായ്പാ വളർച്ചയും ഉണ്ടായിട്ടുണ്ട്. ഇത് കിട്ടാക്കടം കുറയ്ക്കാൻ വലിയ തോതിലാണ് സഹായിച്ചിട്ടുള്ളത്. കൂടാതെ, ബാങ്കുകൾ അവയുടെ ബാലൻസ് ഷീറ്റുകൾ ക്ലീൻ ചെയ്യുന്നതും, ക്രെഡിറ്റ് പ്രൊഫൈലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും, കോർപ്പറേറ്റ് അസറ്റ് ക്വാളിറ്റിയിലുള്ള വർദ്ധനവും കിട്ടാക്കടം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.

ഇത്തവണ കോർപ്പറേറ്റ് മേഖലയിലെ വായ്പ വിഭാഗത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് വായ്പാ വിഭാഗത്തിലെ കിട്ടാക്കടത്തിന്റെ തോത് അടുത്ത സാമ്പത്തിക വർഷത്തിൽ 2 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡ് കാലയളവിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖലയായ എംഎസ്എംഇയുടെ കിട്ടാക്കടം 2022 മാർച്ചിലെ 9.3 ശതമാനത്തിൽ നിന്നും 2024 മാർച്ചിൽ 11 ശതമാനമായി ഉയരാൻ സാധ്യതയുണ്ട്. ഇത് ശുഭകരമായ സൂചനയല്ല നൽകുന്നത്.

Also Read: ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകള്‍ മോഷ്ടിച്ച് കൊണ്ട് പോയെന്ന പരാതിയുമായി മേയർ: വീഡിയോ വ്യാജമെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button