Latest NewsUAENewsInternationalGulf

പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് 5 ലക്ഷം ദിർഹം (1.11 കോടി രൂപ) പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യം അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും സമാന രീതിയിൽ ശിക്ഷ ലഭിക്കും.

Read Also: 2024ല്‍ മോദിസര്‍ക്കാരിന് ഒരവസരം നല്‍കണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, തെറ്റായ ഡേറ്റ, ഇവയ്ക്കു മധ്യസ്ഥത വഹിക്കൽ, തെറ്റായ ഇടപാടുകൾ, യുഎഇ അംഗീകരിക്കാത്ത ഡിജിറ്റൽ/വെർച്വൽ കറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. സമൂഹത്തിൽ നിയമ സംസ്‌കാരം വർദ്ധിപ്പിക്കാനും നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാനും വേണ്ടി പ്രത്യേക ക്യാംപെയ്‌നും പ്രോസിക്യൂഷൻ നടത്തിയിരുന്നു.

പണം സ്വീകരിച്ച് തെറ്റായ വിവരങ്ങളോ അനധികൃത ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്ക് തടവും 20 ലക്ഷം ദിർഹം (4.46 കോടി രൂപ) പിഴയുമാണ് ശിക്ഷ നൽകുക. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃ പ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചെത്തി: യുവതി കസ്റ്റംസ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button