Latest NewsNewsBusiness

രാജ്യത്ത് ഇ- ഫാർമസികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം, മരുന്ന് വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

1940- ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമമാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളത്

രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാർമസികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ യുക്തിരഹിതമായ വിൽപ്പന, ഡാറ്റ സ്വകാര്യത, മരുന്ന് വിൽപ്പനയിലെ മറ്റു ക്രമക്കേടുകൾ തുടങ്ങിയ ആശങ്കകളെ തുടർന്നാണ് കേന്ദ്രത്തിന്റെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, അനധികൃതമായും അല്ലാതെയും പ്രവർത്തിക്കുന്ന ഇ- ഫാർമസികൾ പൂർണമായും നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

2023- ൽ പ്രാബല്യത്തിലാകുന്ന പുതിയ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ബില്ലിന്റെ പുതുക്കിയ കരട് പ്രകാരം, ഓൺലൈൻ മുഖാന്തരം നടക്കുന്ന ഏതെങ്കിലും മരുന്നുകളുടെ വിൽപ്പനയോ വിതരണമോ കേന്ദ്രസർക്കാറിന് അറിയിപ്പിലൂടെ നിയന്ത്രിക്കാനോ, നിരോധിക്കാനോ കഴിയുന്നതാണ്. നിലവിൽ, 1940- ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമമാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളത്. അതേസമയം, നിയമലംഘനം ആരോപിച്ച് ടാറ്റ 1എംജി, ആമസോൺ, ഫ്ലിപ്കാർട്ട്, നെറ്റ്മെഡ്സ്, പ്രാക്ട്രോ, അപ്പോളോ തുടങ്ങി 20 ഓളം ഇ- ഫാർമസികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

Also Read: അലബാമയിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല: ബ്രഹ്മപുരത്തേത്‌ അണയ്ക്കാന്‍ കഴിഞ്ഞു, അത് അഭിമാനകരമായ നേട്ടം- പി. രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button