Latest NewsNewsIndia

അഞ്ച് വർഷത്തെ പ്രണയം, പെട്ടന്നൊരു ദിവസം വിളിക്കാതെയായി: ഒഴിവാക്കാൻ ശ്രമിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

ചെന്നൈ: അഞ്ച് വർഷത്തോളം പ്രണയിച്ച് നടന്ന് ഒടുവിൽ പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മധുപാക്കം സ്വദേശി ഗണേഷ് ആണ് അറസ്റ്റിലായത്. വില്ലുപുരം സ്വദേശിനിയായ ധരണിയെയാണ് ഗണേഷ് കൊലപ്പെടുത്തിയത്. നഴ്‌സിംഗ് വിദ്യാർത്ഥിനി കൂടിയായ ധരണിയെ ഗണേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് പുറത്ത് വെച്ചാണ് ദാരുണ സംഭവം. വെട്ടേറ്റ ധരണിയെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ധരണിയുടെ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 5 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഗണേഷ് പലപ്പോഴും ധരണിയുടെ വീട്ടിൽ വന്നിരുന്നു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന വിവരം അടുത്തിടെയാണ് ധരണി തിരിച്ചറിയുന്നത്. ഇതോടെ ഗണേഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ധരണി തീരുമാനിച്ചു. ഗണേഷ് വിളിച്ചാൽ ഫോൺ എടുക്കാതെയായി. ഇതിൽ പ്രകോപിതനായ ഗണേഷ്, ഇന്നലെ പുലർച്ചെ അഞ്ചോടെ ധരണിയുടെ വീട്ടിലെത്തി. എന്തുകൊണ്ടാണ് എന്നോട് സംസാരിക്കാൻ വിസമ്മതിക്കുന്നതെന്ന ചോദ്യത്തിന് ധരണി മറുപടിയൊന്നും പറഞ്ഞില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ഗണേഷ് തന്റെ കയ്യിൽ ഒളിപ്പിച്ച് വെച്ചിരുന്ന കത്തി എടുത്ത് ധരണിയുടെ കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. ധരണിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ധരണി ഉടൻ തന്നെ മരണപ്പെട്ടു. വില്ലുപുരം ഡിഎസ്പി, പാർത്ഥിപൻ, വിക്രവണ്ടി ഇൻസ്പെക്ടർ വിനായകമുരുഗൻ, സബ് ഇൻസ്പെക്ടർ പ്രകാശ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മധുരപാക്കത്തെ കരിമ്പുതോട്ടത്തിൽ ഒളിച്ചിരുന്ന ഗണേഷിനെ പോലീസ് പിന്നീട് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button