ThrissurKeralaNattuvarthaLatest NewsNews

‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിക്കുന്നു’: കത്തോലിക്കാസഭ

തൃശൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭ. ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യമുള്ള മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തെന്ന് തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭ ചോദിക്കുന്നു.

സർവ്വമേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നതെന്ന് കത്തോലിക്കാസഭ ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ…‍?’ എന്ന ലേഖനത്തിൽ വിമർശിക്കുന്നു.

‘ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണ്’

സർവ്വമേഖലയിലും വില കൂട്ടുമ്പോഴും സർക്കാറിന്റെ ധൂർത്ത് നിയന്ത്രിക്കാനോ ദുർച്ചെലവുകൾ കുറക്കാനോ ആഡംബരങ്ങൾ ഒഴിവാക്കാനോ നടപടിയില്ല. സാമ്പത്തിക പ്രതിസന്ധിയിൽ ഉദ്യോഗസ്ഥരുടെ മുഴുത്ത ശമ്പളവും പെൻഷനും അൽപം കുറച്ച് മാതൃക കാട്ടാനോ ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വർധിപ്പിക്കാനോ നടപടിയില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധിക്കാൻ വരുന്നവരെ മാത്രമല്ല, സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാൻ വഴിയൊരുക്കുന്നതിലൂടെ പ്രകടമാകുന്നത് കടുത്ത നീതിനിഷേധവും സേച്ഛാധിപത്യ പ്രവണതയുമാണ്. കേന്ദ്രത്തെ കുറ്റം പറഞ്ഞിരുന്ന് സ്വന്തം ചുമതലകളിൽ വീഴ്ച വരുത്തുന്നതിനെ ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷം പറയുന്നതിനെ തള്ളിക്കളയാനാവില്ല. പാവങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ഇഎം.എസിന്റെ പാരമ്പര്യത്തിൽ തെറ്റ് കണ്ടുപിടിക്കുകയാണ് പുതിയകാലത്തെ ഇടതുപക്ഷ സൈദ്ധാന്തികന്മാരെന്നും ലേഖനത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button