ErnakulamKeralaNattuvarthaNews

ബിഷപ്പ് പ്രകടിപ്പിച്ചത് നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസം, ഇത് മാറ്റത്തിന്റെ സൂചന: കെ സുരേന്ദ്രന്‍

കൊച്ചി: റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റബ്ബര്‍ കര്‍ഷകരെ ഉപയോഗിച്ച് അധികാര സ്ഥാനത്തെത്തിയ രണ്ട് മുന്നണികളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലുള്ള ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും ഇത് മാറ്റത്തിന്റെ സൂചനയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

‘യുപിഎ സര്‍ക്കാരിന്റെ കാലത്ത് റബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ഇപ്പോൾ, ഘട്ടംഘട്ടമായി മോദി സര്‍ക്കാര്‍ റബര്‍ വില കൂട്ടുകയാണ്. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍, മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭ്യമാവുകയുള്ളൂ,’ സുരേന്ദ്രന്‍ പറഞ്ഞു.

വിളർച്ചയുണ്ടോ? അറിയാം ഈ കാര്യങ്ങള്‍ 

‘കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ചെയ്യുന്നത്. ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ,’ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button