ThiruvananthapuramKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി: ഗർഭം അലസിപ്പിച്ച് അടുത്തയാളെ തേടിയ സുബി പിടിയിലാകുമ്പോൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ദന്ത ഡോക്ടറെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ഡെൻ്റൽ കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭം അലസിപ്പിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്ത ഇയാളുടെ ലക്ഷ്യം അടുത്ത പെൺകുട്ടി ആയിരുന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിനിയെ വഞ്ചിച്ച് കടന്ന് കളഞ്ഞ ശേഷം പുതിയ പെൺകുട്ടിയുമായി അടുപ്പത്തിലാകാൻ ഇയാൾ ശ്രമം നടത്തി.

ആറ്റിങ്ങൽ ഗവ. സ്കൂളിനു സമീപം താമസിക്കുന്ന സുധി എസ്.നായരെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പരാതി നൽകിയത് വിഴിഞ്ഞം സ്വദേശിനിയാണ്. വിവാഹവാഗദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭിണിയായശേഷം അബോർഷൻ ചെയ്യിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ കോവളം, വിഴിഞ്ഞം, പൂവാർ തുടങ്ങിയ ഇടങ്ങളിലെത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ സ്വഭാവദൂഷ്യം കൊണ്ട് ഭാര്യ വിവാഹമോചനം നേടുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് പ്രതി സമൂഹ മാധ്യമങ്ങളിൽ സജീവമായത്. ഫിറ്റ്നസ് നന്നായി സൂക്ഷിക്കുന്ന പ്രതി ഇതുസംബന്ധിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ടെന്നാണ് വിവരം.

Also Read:ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തിരുവനന്തപുരത്ത്

കഴിഞ്ഞ ജൂലൈയിൽ ആണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്‌. സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ സഹതാപം പിടിച്ച് പറ്റുന്നതിനായി താൻ ഒറ്റക്കുറുക്കൻ ആണെന്നും ഒരു കൂട്ടുവേണമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. ഇയാളുടെ വാക്ക് വിശ്വസിച്ച പെൺകുട്ടി പ്രതിയെ വിവാഹം കഴിക്കാൻ തയ്യാറാകുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ പ്രതി പെൺകുട്ടിയുമായി നിരവധി ഇടങ്ങളിൽ യാത്ര പോയി. വിഴിഞ്ഞം, പൂവാർ, കോവളം തുടങ്ങിയ ഇടങ്ങളിൽ യാത്ര പോയി ഇവിടെയുള്ള ഹോട്ടലുകൾ മുറിയെടുത്ത് യുവതിയ പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് വീഡിയോ പകർത്തുന്നതും ഇയാളുടെ പതിവായിരുന്നു.

തുടർന്ന് പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വീഡിയോ കാണിച്ച് തന്നെ പലവട്ടം ദന്തഡോക്ടർ ബലാത്സംഗം ചെയ്തതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൺകുട്ടി ഗർഭിണിയായതോടെ അബോർഷൻ ചെയ്യാൻ ഇയാൾ നിർബന്ധിച്ചു, ഇല്ലെങ്കിൽ നഗ്‌ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button