Latest NewsNewsIndia

മുസ്ലിങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംവരണ ക്വാട്ടയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കുള്ള 4 ശതമാനം സംവരണം റദ്ദാക്കുകയും സംവരണ ക്വാട്ട 50 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ സംവരണ ക്വാട്ടയില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുസ്ലിങ്ങള്‍ക്കുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം എന്ന വിഭാഗത്തിലേക്ക് മാറ്റും.

‘ഈ നിമിഷം മുതൽ ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു’: വീഡിയോ പങ്കുവെച്ച് വിനായകൻ

പുതിയ മാറ്റ പ്രകാരം മുസ്ലീങ്ങള്‍ക്ക് ബ്രാഹ്‌മണര്‍, വൈശ്യര്‍, മുതലിയാര്‍, ജൈനര്‍ തുടങ്ങിയ വിഭാഗങ്ങളുള്ള ക്വാട്ടയില്‍ മത്സരിക്കേണ്ടതായി വരും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ക്വാട്ട 10 ശതമാനമാണ്.

മുസ്ലിങ്ങളുടെ 4 ശതമാനം സംവരണം വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) വീതിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ പട്ടികജാതി (എസ്സി) സംവരണം 15 ല്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗ സംവരണം (എസ്ടി) 3 ല്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്തുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button