Latest NewsNewsIndia

നിനക്ക് മറ്റെന്തെങ്കിലും കൂടി തരാമായിരുന്നുവെന്ന് കാമുകൻ, ഇങ്ങനെ തന്നെ മരിച്ചോണമെന്ന് ചിത്ര: കാമുകന് വിഷം നൽകി കാമുകി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ സിക്കന്ദരാരു ജില്ലയിലെ ദുന്ദേശാരി സ്വദേശിയായ അങ്കിത് പുണ്ഡിർ (22) കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. നാരായൺ സ്വദേശിനിയും അങ്കിതിന്റെ കാമുകിയുമായ ചിത്രയാണ് യുവാവിനെ കൊലപ്പെടുത്തിയത്. മാർച്ച് 17 ന് കൊല്ലപ്പെട്ട അങ്കിതിന്റെ ഫോൺ പരിശോധിച്ചതോടെയാണ് കൊലപാതകത്തിൽ ചിത്രയുടെ പങ്ക് തെളിഞ്ഞത്. അങ്കിതിന്റെ കാമുകിയായ ചിത്രയ്ക്കും ഇവരുടെ ഭർത്താവ് ഹേമന്തിനും സഹോദരനുമെതിരെ അങ്കിതിന്റെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിന് മുൻപ് അങ്കിത് സഹോദരനോട് പങ്കുവെച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.

പരാതി സ്വീകരിച്ച പോലീസ് അങ്കിതും ചിത്രയും തമ്മിലുള്ള ബന്ധമെന്തെന്ന് ആദ്യം അന്വേഷിച്ചു. ശേഷം, അങ്കിതിന്റെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചു. ഇതിൽ ചിത്രയുമായി താൻ നടത്തിയ മൂന്ന് ഫോൺ സംഭാഷണങ്ങൾ അങ്കിത് സേവ് ചെയ്ത് വെച്ചിരുന്നു. ഇതാണ് ചിത്രയെ കുടുക്കിയതും, പൊലീസിന് തുമ്പായതും.

ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ചിത്രയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ചിത്ര അങ്കിതിനെ ഒഴിവാക്കി, ഹേമന്തിനെ വിവാഹം കഴിച്ചു. വീട്ടുകാർ കണ്ടെത്തിയ ചെറുപ്പക്കാരനായിരുന്നു ഹേമന്ത്. വിവാഹം കഴിഞ്ഞെങ്കിലും ചിത്ര അങ്കിതുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല. ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചിത്ര തന്നെയായിരുന്നു. ഹേമന്തുമായുള്ള വിവാഹബന്ധവും അങ്കിതമായുള്ള അവിഹിതബന്ധബും ചിത്ര ഒരേസമയം മുന്നോട്ട് കൊണ്ടുപോയി. ഇവർ ഇടയ്ക്കിടെ പരസ്പരം കാണുമായിരുന്നു. ഇതറിഞ്ഞ ചിത്രയുടെ സഹോദരൻ സഹോദരിയോടും കാമുകനോടും ഈ ബന്ധം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി.

Also Read:സ്‌കൂളിനകത്ത് ഏഴ് മുറികളിലായി 12 കിടക്കകൾ, 16 മദ്യകുപ്പികൾ, കോണ്ടം പാക്കറ്റുകൾ; പ്രശസ്ത സ്കൂളിൽ എന്താണ് നടക്കുന്നത്?

ഭാവിയിൽ അങ്കിത് തനിക്ക് ശല്യമാകുമെന്നും ഒഴിവാക്കണമെന്നും ഉറപ്പിച്ച ചിത്ര, കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ഒരു ദിവസം ഹരിയാനയിൽ ആയിരുന്ന അങ്കിതിനെ ചിത്ര ഐതയിലേക്ക് വിളിച്ച് വരുത്തി. ബസ് സ്റ്റാൻഡിൽ വെച്ച് ശീതളപാനീയത്തിൽ വിഷം കലർത്തി അങ്കിതിന് നൽകി. ഇത് കുടിച്ച അങ്കിത് തളർന്നു വീണു. തന്റെ സഹോദരനെ വിളിച്ച് ചിത്ര തന്റെ പാനീയത്തിൽ എന്തോ കലക്കി തന്നുവെന്ന് അങ്കിത് പറഞ്ഞു. അവശനിലയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് 17 ന് മെയിൻപുരിയിൽ ചികിത്സയിൽ കഴിയവേ അങ്കിത് മരിച്ചു. നേരത്തെ തന്നെ ചിത്ര എല്ലാം പ്ലാൻ ചെയ്ത് വെച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിത്രയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിഷം നൽകിയ ശേഷം അങ്കിത് മരിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ചിത്ര ഇയാളെ വീഡിയോ കോൾ ചെയ്യുകയും ചെയ്തു. അങ്കിത് മരിക്കാറായപ്പോഴും ചിത്ര വിളിച്ചു. ആ സമയത്ത് അങ്കിത് ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു. ‘ഇതിനെയും നീ അതിജീവിച്ചാൽ തൂങ്ങി മരിച്ചോണം ബൈ’ എന്ന് പറഞ്ഞ് ചിത്ര കോൾ കട്ട് ചെയ്തു. ‘ശരി’യെന്ന് അങ്കിതും പറഞ്ഞു. ഇതിനുശേഷം ഒന്നുകൂടി ചിത്ര അങ്കിതിനെ വിളിച്ചു, ജീവനുണ്ടോ എന്ന് ഉറപ്പാക്കാൻ ആയിരുന്നു ഇത്. ഈ സമയം ‘നിനക്ക് വേണമെങ്കിൽ വേറെന്തെങ്കിലും ഭക്ഷണം കൂടി എനിക്ക് തരാമായിരുന്നു’ എന്ന് അങ്കിത് പറഞ്ഞു. ഇതോടെ ‘ഇങ്ങനെ തന്നെ മരിച്ചോണം’ എന്ന് പറഞ്ഞ് ചിത്ര ഫോൺ വെച്ചു. ഈ സംഭാഷണവും അങ്കിത് തന്റെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button