Latest NewsNewsBusiness

നടപ്പു സാമ്പത്തിക വർഷം കോടികളുടെ വായ്പകൾ എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ, മുൻപന്തിയിൽ എസ്ബിഐ

ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാൻ സാധാരണയായി ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളാറുണ്ട്

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കോടികളുടെ വായ്പകൾ എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പൊതുമേഖല ബാങ്കുകൾ 91,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയിരിക്കുന്നത്. ഇവയിൽ ഏറ്റവും അധികം വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 17,536 കോടി രൂപയുടെ വായ്പയാണ് എസ്ബിഐ എഴുതിത്തള്ളിയത്. തൊട്ടുപിന്നിലായി യൂണിയൻ ബാങ്കാണ് ഉള്ളത്. 16,497 കോടി രൂപയാണ് യൂണിയൻ ബാങ്ക് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ബറോഡ 13,032 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്.

കിട്ടാക്കടമായുള്ള വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാൻ സാധാരണയായി ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളാറുണ്ട്. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലൻസ് ഷീറ്റിൽ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതേസമയം, ബാങ്കുകൾ വായ്പ എഴുതിത്തള്ളി എന്നതിനർത്ഥം വായപ എടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വായ്പ എടുത്തയാൾ പലിശ സഹിതം വായ്പ തിരിച്ചടയ്ക്കേണ്ടതാണ്. സമയബന്ധിതമായി വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.

Also Read: എക്സൈസിന്‍റെ വൻ വാഷ് വേട്ട: 908 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button