KeralaLatest NewsNews

ഭര്‍ത്താവ് വെട്ടിക്കൊന്ന മുംതാസ് ടീച്ചര്‍ക്ക് കണ്ണീരോടെ വിടചൊല്ലി നാട്

ഭര്‍ത്താവ് വെട്ടിക്കൊന്ന മുംതാസ് ടീച്ചര്‍ക്ക് കണ്ണീരോടെ വിടചൊല്ലി നാട്

തിരുവനന്തപുരം: ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയ അഴിക്കോട് വളവെട്ടി ആര്‍ഷയില്‍ മുംതാസ് ടീച്ചര്‍ക്ക് (47) നാട് കണ്ണീരോടെ വിട നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുംതാസ് അധ്യാപികയായിരുന്ന നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌കൂള്‍ അവധിയായിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. വാളിക്കോട് ജമാഅത്ത് ഖബര്‍സ്ഥാനില്‍ മാതാവ് ഷാഹിറയുടെ ഖബറിടത്തിന് സമീപത്തായി മുംതാസിന്റെ മൃതദേഹവും ഖബറടക്കി.

Read Also: നിയമപ്രകാരം കോഴി മൃഗമാണെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഴിക്കോട് വളവട്ടിയില്‍ ഭര്‍ത്താവ് തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ സീനിയര്‍ സൂപ്രണ്ട് വൈ. അലി അക്ബര്‍ മുംതാസിനെയും മാതാവ് ഷാഹിറയെയും വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

സംഭവസ്ഥലത്ത് വെച്ചു തന്നെ ഭാര്യ മാതാവ് ഷഹീറ മരണപ്പെട്ടു. മുംതാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ് ഷഹീറയുടെ മൃതദേഹം ഇന്നലെ ഖബറടക്കിയിരുന്നു. ഇവരെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button