Latest NewsKerala

15 കാരിയെ പ്രണയം നടിച്ച് ബംഗാളി കടത്തിക്കൊണ്ടുപോയി, ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം: ബംഗാളിലെത്തി പിടികൂടി പൊലീസ്

തൊടുപുഴ: ബം​ഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് അതിസാഹസികമായി രക്ഷപെടുത്തി. പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയ മൂർഷിദാബാദ് സ്വദേശി സുഹൈൽ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശത്ത് ഭാര്യയും മക്കളുമുള്ള സുഹൈൽ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നതും പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുന്നതും. ഇരുവരെയും പിന്തുടർന്ന് കൊൽക്കത്തയിലെത്തിയാണ് തൊടുപുഴ പൊലീസ് പെൺകുട്ടിയെ രക്ഷപെടുത്തിയതും പ്രതിയെ പിടികൂടിയതും.

ഏപ്രിൽ 22നാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയേയും സുഹൈൽ ഷേഖിനേയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന് പരാതി നൽകി. പെൺകുട്ടിയെ സുഹൈലാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷത്തിൽ തൊടുപുഴ പൊലീസിന് മനസിലായി. സുഹൈലിൻറെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചു. ഇവർ കടന്നത് കൊൽക്കത്തയിലേക്കെന്നും ബോധ്യമായി. മൊബൈൽ ഫോൺ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയതെന്നത് അന്വേഷണം ദുഷ്കരമാക്കി. വിട്ടുകൊടുക്കാൻ തൊടുപുഴ ഡിവൈഎസ്പിയും സംഘവും തയ്യാറായിരുന്നില്ല.

പെൺകുട്ടിയുടെ രക്ഷിതാവിനെയും കൂട്ടി തൊടുപുഴ പൊലീസ് വിമാന മാർഗം ബുധനാഴ്ച കൊൽക്കത്തയിലേക്ക് പോയി. ബംഗ്ലാദേശ് അതിർത്തിയിലുള്ള മുർഷിദാബാദ് ജില്ലയിൽ ഇവരുണ്ടെന്ന് പൊലീസ് മനസിലാക്കി. പ്രതിക്ക് നാട്ടിൽ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. സുഹൈൽ ഷെയ്ഖിൻറെ സുഹൃത്തുക്കൾ ബംഗ്ലാദേശിലുണ്ട്. പെൺകുട്ടിയുമായി അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് പോകാനായിരുന്നു പദ്ധതി.

പൊലീസ് കൊൽക്കത്തയിൽനിന്ന് മുർഷിദാബാദിലേക്ക് പോയി. സുഹൈൽ ഷെയ്ഖിന്റെ ബന്ധുവീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. പ്രതീക്ഷിച്ചതുപോലെ പെൺകുട്ടിയെ അവിടെ നിന്ന് കിട്ടി. ഡോംഗോൾ പൊലീസിൻറെ സഹായത്തോടെയായിരുന്നു നീക്കങ്ങൾ. പെൺകുട്ടിയെ അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. തുടർന്ന് പ്രതി സുഹൈൽ ഷെയ്ഖിനെ അയാളുടെ വീട്ടിൽ നിന്ന് പിടികൂടി. ഇയാളെ ബഹ്‌റാംപൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തൊടുപുഴയിലുമെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button