Latest NewsKeralaNews

രാകേഷ് ലഹരി ഉപയോഗിച്ചിരുന്നു, അനഘയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മാതാപിതാക്കള്‍

കൊച്ചി: ചേരാനെല്ലൂര്‍ സ്വദേശി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. സാബുവിന്റെ മകള്‍ അനഘലക്ഷ്മി(23)യുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറയുന്നു. അനഘയുടെ ഭര്‍ത്താവ് രാകേഷ് ലഹരിമരുന്നിന് അടിമയാണെന്നും മകളെ ഉപദ്രവിച്ചിരുന്നതായുമാണ് ഇവരുടെ ആരോപണം. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മാതാപിതാക്കള്‍ പറയുന്നു.

read also: കൂര്‍ക്കംവലി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

‘എന്റെ മോള് ചെയ്യൂലന്ന് ഉറപ്പാണ്. എനിക്ക് വീടൊക്കെയുള്ളെയാണ്, അതുകൊണ്ട് ഒന്നും ചെയ്യൂലെന്ന് അവള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്’- അനഘയുടെ അമ്മ സുഗന്ധി പറഞ്ഞു. രാകേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും ഭര്‍ത്താവ് ഉപദ്രവിക്കുന്ന കാര്യം മകള്‍ ചെറിയരീതിയില്‍ സൂചിപ്പിച്ചിരുന്നതായും അച്ഛന്‍ സാബുവും പറഞ്ഞു.

ഏപ്രില്‍ 24-നാണ് അനഘയെ കലൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എന്നാല്‍ മകളുടെ മരണവിവരം ഏറെ വൈകിയാണ് അറിയിച്ചതെന്നാണ് അനഘയുടെ കുടുംബം പറഞ്ഞു. വീടിനടുത്ത് ആശുപത്രിയുണ്ടായിട്ടും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ കൊണ്ടുപോയതെന്നും ധരിച്ചിരുന്ന ആഭരണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button