Latest NewsNewsIndia

അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വരുന്നില്ല: മഅദനി

ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ തടങ്കലിലുള്ള ആൾക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മഅദനി പറഞ്ഞു.

ജാമ്യത്തിൽ ഇളവു ലഭിച്ചതിനു പിന്നാലെയാണ് കേരളത്തിലേക്കു പോകാനാൻ മഅദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാൽ, സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ് അറിയിച്ചു. തുടർന്ന്, സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.

എന്നാൽ, കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി വ്യക്തമാക്കിയത്.

‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’: ജോൺ ഡിറ്റോ

മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാത്രമേ മഅദനിയെ കേരളത്തിലേക്ക് അയക്കാൻ കഴിയുകയുള്ളുവെന്ന് കര്‍ണാടക സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നല്‍കണമെന്നുള്ള കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെയായിരുന്നു അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്രയും തുക നൽകാൻ കഴിയില്ലെന്നും, തനിക്ക് ഇത്രയും സുരക്ഷാ ആവശ്യമില്ലെന്നുമായിരുന്നു മഅദനി പറഞ്ഞത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. അകമ്പടി ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയായിരുന്നു. നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button