Latest NewsNewsIndia

വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് 23.34 കിലോ സ്വര്‍ണം

കര്‍ശന പരിശോധനയുണ്ടായിട്ടും സ്വര്‍ണക്കടത്തില്‍ വര്‍ദ്ധന

ചെന്നൈ : കര്‍ശന പരിശോധനയുണ്ടായിട്ടും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധന. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണവേട്ട നടന്നത്. 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് കൊളംബോ വഴി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

Read Also: രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കൂടുതൽ വിവരങ്ങൾ അറിയാം

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗത്തിന് കിട്ടിയ രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ ഇയാള്‍ ധരിച്ചിരുന്ന പാന്റിനുള്ളില്‍ പ്രത്യേകം നിര്‍മിച്ച പൗച്ചുകളില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസവും സമാന രീതിയില്‍ സംഭവമുണ്ടായി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊളംബോയില്‍ നിന്ന് എത്തിയ ശ്രീലങ്കന്‍ പൗരനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ തടഞ്ഞു. യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ എട്ട് ചോക്ലേറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. പേസ്റ്റ് ഉരുക്കിയതോടെ 6.15 കോടി രൂപ വിലമതിക്കുന്ന 10.06 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button