ThiruvananthapuramLatest NewsKeralaNattuvarthaNews

പതിമൂന്നുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് ഏഴു വർഷം കഠിനതടവും പിഴയും

പാങ്ങോട് ഭരതന്നൂർ ഷൈനി ഭവനിൽ ഷിബി(32)നെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാങ്ങോട് ഭരതന്നൂർ ഷൈനി ഭവനിൽ ഷിബി(32)നെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ കുട്ടിക്കു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : വന്ദേ ഭാരത്: ഈ സ്റ്റേഷനുകൾ എത്തുന്ന സമയം പുതുക്കി നിശ്ചയിച്ചു, മെയ് 19 മുതൽ പ്രാബല്യത്തിൽ

2018 മാർച്ച് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിക്കെത്തിയ പ്രതി കുട്ടിയെ പരിചയപ്പെട്ടതിനു ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ പോകുമായിരുന്നു. സംഭവ ദിവസം വീട്ടിൽ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതിൽ വഴി വീടിനകത്തു കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടി പീഡന സംഭവം വീട്ടിൽ പറഞ്ഞില്ല. രണ്ടു വർഷം കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോഴാണ് ഈ സംഭവം പുറത്തു പറഞ്ഞത്. തുടർന്ന്, പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button