Latest NewsKeralaNews

പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെ കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നി: പരിഹാസവുമായി ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Read Also: ഇന്ത്യയിലെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ്, പാകിസ്ഥാന്‍കാരനായ ഹാജി അലി പുതിയ ദാവൂദ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനും താനും രേഖകൾ ഉയർത്തിയാണ് ആരോപണം ഉന്നയിച്ചത്. ഈ വിവരങ്ങൾ പുറത്തുവിട്ടത് കരാർ കിട്ടാത്ത കമ്പനി അല്ല. അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ദാക്കണം. എന്നാൽ സേഫ് കേരള പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പൊലീസുകാര്‍ ഓടിയൊളിച്ചു, വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അവർ തിരിച്ച് വന്നത്: സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button