Latest NewsKeralaNews

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

തിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് – ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ – ഇൻവോയ്സിങ് നിർബന്ധമാക്കി. 2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ 5 കോടിയോ അധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്സ് തയാറാക്കണം.

Read Also: ട്രാഫിക് നിയമത്തിൽ പരിഷ്‌കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

ഇ – ഇൻവോയ്സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ഡെബിറ്റ് നോട്ടുകൾക്കും ഇ – ഇൻവോയ്സ് തയാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് മുതൽ 5 കോടി രൂപയായി കുറച്ചത്.

ഇ – ഇൻവോയ്സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്സിങ് നടത്തണം. ഇതിനായി 2023 ആഗസ്റ്റ് 1 ന് മുൻപായി ഇ -ഇൻവോയ്സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ്’ കൈപ്പറ്റണം. ഇ-വേ ബിൽ പോർട്ടലിൽ ‘യൂസർ ക്രെഡൻഷ്യൽസ്’ ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്‌വ്വേർഡും ഉപയോഗിച്ച് ഇ- ഇൻവോയ്സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.

ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇന്പുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജി.എസ്.ടി. നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ – ഇൻവോയ്സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read Also: കോട്ടയത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം: ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button