Latest NewsNewsIndia

റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍

ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍ 10നാണ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറും വാര്‍ഡ് ബോയും ഫാര്‍മസിസ്റ്റും ചേര്‍ന്നാണ് നഴ്സായ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

റെയില്‍വേ പാളത്തിന് സമീപത്തേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷം മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി കാത്തഗോഡം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ ഒളിവിലാണ്. ദുബഗ്ഗയിലെ ആശുപത്രിയിലെ ഡോക്ടറായ ഡോ. അങ്കിത്, റഹീമാബാദ് സ്വദേശിയായ അമിത് അവസ്തി എന്നിവരാണ് പിടിയിലായിട്ടുള്ളത്. ദിനേശ് മൌര്യ എന്നയാളാണ് ഒളിവില്‍ പോയിരിക്കുന്നത്. ഫോണ്‍ കോളുകളെ നിരീക്ഷണത്തിലാക്കിയുള്ള അന്വേഷണമാണ് ഡോ. അങ്കിതിലേക്ക് എത്തിയത്.

ഇവര്‍ മൂന്ന് പേരുമായും യുവതി പ്രണയത്തിലായിരുന്നു. യുവതി മൂന്ന് പേരുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് തിരിച്ചറിഞ്ഞതോടെയാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ ഇവരെ കൊലപ്പെടുത്താനായി ഗൂഡാലോചന നടത്തിയത്. ഡോക്ടറുടെ ആശുപത്രിയിലെ തന്നെ നഴ്സ് ആണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button