KeralaLatest NewsNews

ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നടത്തിയത് കേരളം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രണ്ട് വര്‍ഷത്തിനുള്ളില്‍ 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി, കേന്ദ്രമല്ല ഭൂരിഭാഗം തുകയും മുടക്കുന്നത് പിണറായി സര്‍ക്കാര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്രയും പേര്‍ക്ക് 28,75,455 ക്ലൈമുകളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വന്തം ഹൃദയം നേരിൽ കണ്ട് യുവതി: സംഭവമിങ്ങനെ

‘2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലൊട്ടാകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരം മണിക്കൂറില്‍ 180 ഓളം രോഗികള്‍ക്കാണ് കേരളത്തില്‍ സൗജന്യ ചികിത്സ നല്‍കി വരുന്നത്. രോഗികള്‍ മിനിറ്റില്‍ 3 എന്ന ക്രമത്തില്‍ പദ്ധതിയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അര്‍ഹരായ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യം ലഭിക്കുന്നതാണ്. എം പാനല്‍ ചെയ്ത ആശുപത്രികളുടെ 2019-20 ല്‍ 404 ആയിരുന്നെങ്കില്‍ ഇപ്പോഴിത് 761 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി 2021-22-ല്‍ 5,76,955 ഗുണഭോക്താക്കള്‍ക്കും, ഈ വര്‍ഷം 6,45,286 ഗുണഭോക്താക്കള്‍ക്കും സൗജന്യ ചികിത്സാ സഹായം നല്‍കാനായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തില്‍ നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വര്‍ഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി പ്രതിവര്‍ഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹിക്കുന്നത്’ മന്ത്രി പറഞ്ഞു.

’42 ലക്ഷം കുടുംബങ്ങളാണ് ആകെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ 21.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് 60:40 അനുപാതത്തില്‍ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതില്‍ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയില്‍ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കില്‍ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ചികിത്സാ ചെലവിന്റെ 90% ത്തോളം നിര്‍ഹിക്കുന്നത്. എന്നാല്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ പട്ടികയില്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കില്‍ എപിഎല്‍, ബിപിഎല്‍ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ നല്‍കി വരുന്നുണ്ട്’, മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button