Latest NewsNewsIndiaCrime

സ്കൂളിൽ വെച്ച് അധ്യാപകർ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

അയോധ്യ: യു.പിയിലെ അയോധ്യയിൽ പതിനഞ്ചുവയസുകാരിയെ അധ്യാപകരും മാനേജരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിൽ വച്ച് പത്താം ക്ലാസുകാരിയെ അധ്യാപകർ കൂട്ടബലാത്സംഗം ചെയ്യുകയും കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും കായിക അധ്യാപകനും മാനേജർക്കുമെതിരെ പോലീസ് കേസെടുത്തു.

പെൺകുട്ടി സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂൾ മാനേജറായ ബ്രിജേഷ് യാദവ്, പ്രിൻസിപ്പാൾ റാഷ്മി ഭാട്ടിയ, സ്കൂളിലെ കായികാധ്യാപകൻ അഭിഷേക് കനൗജിയ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്റെ മകളെ അധ്യാപകർ വിളിച്ച് വരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. വേനലവധിക്കായി സ്കൂൾ അടച്ചിരിക്കുന്ന സമയത്ത് പ്രിൻസിപ്പാളിന്റെ നിർദേശ പ്രകാരമാണ് അന്നേദിവസം സ്‌കൂളിൽ എത്തിയതെന്നും തന്റെ മകളെ ഇല്ലാതാക്കിയവരെ വെറുതെവിടരുതെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം വഴിതെറ്റിക്കാൻ സ്കൂൾ പ്രിൻസിപ്പലും സംഘവും ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ രക്തക്കറ ഇവർ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button