KottayamKeralaNattuvarthaLatest NewsNews

പൊറോട്ട നല്‍കാന്‍ വൈകിയതിനെ തുടർന്ന് സംഘർഷം: തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു, 6 പേര്‍ പിടിയിൽ

കോട്ടയം: പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയടക്കം മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ, ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്ലാണ് പ്രതികൾ അക്രമം നടത്തിയത്.

തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ സഞ്ജു കെആര്‍ (30), ഇയാളുടെ സഹോദരനായ കണ്ണന്‍ കെആര്‍ (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കൽ: വിമർശനവുമായി കെ സുരേന്ദ്രൻ

ഞായറാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്രമം നടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ്, രണ്ടുപേര്‍ തട്ടുകടയിലെത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ സമയത്ത് 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞതിനേത്തുടര്‍ന്ന് ഇവര്‍ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, ഇവര്‍ സംഘം ചേര്‍ന്ന് തട്ടുകടയില്‍ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും ഉടമയെയും, ജീവനക്കാരെയും മര്‍ദ്ദിക്കുകയും, ചെയ്തു. ഹെല്‍മെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും ഉടമയുടെയും ജീവനക്കാരുടെയും തലയ്ക്ക് അടിക്കുകയും ചെയ്തു. പിന്നാലെ, പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു.

വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ യുവതിയെ കുത്തിക്കൊന്നു: മൃതദേഹം സുഹൃത്തിന്റെ വീടിന്റെ ടെറസില്‍

പൊലീസിൽ നൽകിയ പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും അടിപിടി കേസും നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button