Latest NewsKeralaNews

ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധമാണ് കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പിലേക്ക് നയിച്ചതെന്ന് പ്രതി

കണ്ണൂര്‍: ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ചെയ്തു. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധമാണ് തീവെയ്ക്കാനുളള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രകോപനം ഉണ്ടാക്കിയത് സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

Read Also: കെ-ഫോൺ: ആദ്യ ഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

സിസിടിവി ദൃശ്യങ്ങളില്‍ കസ്റ്റഡിയിലുള്ളയാള്‍ തീവെയ്പ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു. ബിപിസിഎല്‍ സുരക്ഷ ജീവനക്കാരനും ഇയാളെ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. എന്നാല്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറന്‍സിക് സംഘത്തിന് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിരുന്നു. ഈ ഫലം കൂടി ലഭിച്ചാല്‍ മാത്രമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.

ഇയാള്‍ മുന്‍പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടിരുന്നു. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ട്രെയിന്‍ തീവെയ്പ്പടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ അന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. സംഭവം ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നതായി കണ്ണൂര്‍ റെയില്‍ സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. പക്ഷേ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പോലീസ് അന്ന് നടപടി സ്വീകരിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button