KasargodKerala

സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ എടുത്ത 12കാരനെ ചോദ്യംചെയ്തപ്പോള്‍ പുറത്തായത് പ്രകൃതിവിരുദ്ധ പീഡനം: വ്യാപാരി അറസ്റ്റില്‍

കാസർഗോഡ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വ്യാപാരിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരി രമേശൻ (50) ആണ് അറസ്റ്റിലായത്. 12 വയസുകാരനായ കുട്ടി, സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തുന്നത് പ്രദേശവാസികള്‍ പിടികൂടിയപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.

നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച്‌ രമേശൻ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികള്‍ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാൻ പറഞ്ഞതെന്ന് പ്രദേശവാസികളോട് വെളിപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശൻ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോള്‍ ഇവിടെനിന്ന് വ്യാജവാറ്റും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം ഇയാള്‍ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായും കടയില്‍ വരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button