CinemaMollywoodLatest NewsNewsIndiaBollywoodEntertainmentKollywoodMovie Gossips

കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു

ചെന്നൈ: തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി റാവു വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്‌നത്തിന്റെ ‘കാട്രു വെളിയിതെ’, ‘ചെക്കാ ചിവന്ത വാനം’ എന്നീ ചിത്രങ്ങളിലെ വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു.

മുൻപ് കേരളത്തിലെത്തിയപ്പോഴുണ്ടായ ദുരനുഭവം അതിഥി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിലാണ് അതിഥിയുടെ തുറന്നു പറച്ചിൽ. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോൾ ആരോ തന്റെ വയറിൽ പിടിച്ചതായി താരം പറയുന്നു. 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടായത്.

അതിഥിയുടെ വാക്കുകൾ ഇങ്ങനെ;

നല്ല ഭക്ഷണം നാടിന്റെ അവകാശം: മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചതായി വീണാ ജോർജ്

‘എനിക്ക് 15 വയസായിരുന്നു. ഞങ്ങൾ കേരളത്തിലെ ഒരു അമ്പലത്തിൽ ദർശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി. ഞാൻ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യിൽ കയറി പിടിച്ചു. അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവൻ പേടിച്ചു പോയി. എന്താ എന്താ എന്ന് അവൻ ചോദിച്ചു. ഞാൻ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തിൽ മറക്കില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button