AustraliaLatest NewsNewsInternational

പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കൈയും കാലും കെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി

കാൻബെറ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരിയായ നഴ്‌സിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി. 21 വയസുകാരിയായ ജാസ്മിൻ കൗറിനെയാണ് ഇന്ത്യൻ വംശജനായ തരിക്‌ജ്യോത് സിംഗ് (22) കേബിൾ കൊണ്ട് കൈയും കാലും കെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് റേഞ്ചിലാണ് സംഭവം.

2021 മാർച്ചിലാണ് ജാസ്മിൻ കൗറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തരിക് ജ്യോത് സിംഗ് പോലീസ് പിടിയിലാകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിചാരണ പൂർത്തിയായത്.

നിര്‍ബന്ധിച്ച്‌ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചു: പരാതിയുമായി യുവാവ്
പ്രണയബന്ധം തകർന്നത് താങ്ങാനാകാത്തതാണ് തരിക്‌ജ്യോതിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ഇയാൾ ജാസ്മിനെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും പിന്മാറിയില്ലെന്നും ജാസ്മിന്റെ മാതാപിതാക്കൾ വ്യക്തമാക്കി. ജോലി സ്ഥലത്ത് നിന്നും തട്ടികൊണ്ട് പോയാണ് പ്രതി ജാസ്മിനെ കൊലപ്പെടുത്തിയത്.

യുവതിയെ കൈയും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ട് 400 കീലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടിയതിന് തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. കോടതി പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button