KeralaLatest NewsNews

ലിജിയെ വിളിച്ചിറക്കി സംസാരിച്ചു, കത്തിയെടുത്ത് തുരുതുരാ കുത്തി: കൂടുതൽ വിവരങ്ങൾ പുറത്ത്

ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം

കൊച്ചി: അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുറവൂർ സ്വദേശി ലിജിയാണ് സുഹൃത്ത് മഹേഷിന്റെ കൊലക്കത്തിക്കിരയായത്.

ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഐ സി യു വിൽ ചികിത്സയിലായതിനാൽ പരിചരണത്തിനു നിൽക്കുകയായിരുന്ന ലിജിയെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കിയായിരുന്നു മഹേഷ് ആക്രമിച്ചത്. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തിയത്. ലിജിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിൻമാറ്റി.

read also: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: ഭക്ഷ്യമന്ത്രി

സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെ പോലീസ് മഹേഷിനെ പിടികൂടി. ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. ലിജിയുടെ ഭർത്താവ് രാജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടു മക്കളുണ്ട് ഇവർക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button