KeralaLatest NewsNews

കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്‍

ബിജെപിയെ പരസ്യമായി അനുകൂലിച്ചാല്‍ മക്കളുടെ നിക്കാഹ് അവര്‍ നടത്താൻ അനുവദിക്കില്ല,

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാൻ. മണിപ്പൂര്‍ വിഷയം ഏറ്റെടുത്ത് യൂണിഫോം സിവില്‍ കോഡിനെ ഇല്ലാതാക്കാനുള്ള അജൻഡയാണ് കേരളത്തില്‍ നടപ്പാക്കാൻ മുസ്ലീം ലീഗ് അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു.

തന്നെ ഇസ്ലാമില്‍ നിന്നും പുറത്താക്കണമെന്ന് സൈബര്‍ അക്രമികളെ കൂട്ടി മുസ്ലീം ലീഗ് അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്യുന്നുണ്ടാവുമെന്നും മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ഫത്വ ഇറക്കുമെന്നും താരം പറഞ്ഞു.

read also: കത്തിക്കയറി തക്കാളി വില! സബ്‌വേ ഇന്ത്യ ഔട്ട്‌ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളി പുറത്ത്

നുസ്രത്ത് ജഹാന്റെ വാക്കുകൾ ഇങ്ങനെ,

‘സ്വര്‍ണം കടത്തി പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് പ്രശ്‌നമില്ല, പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉസ്താദുമാര്‍ പീഡിപ്പിച്ചാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. അവരെ ഒന്നും മതത്തില്‍ നിന്ന് അവര്‍ക്ക് പുറത്താക്കേണ്ട. വേറെ ഒരു സംസ്ഥാനത്തും ഇത്തരത്തില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ ഉണ്ടാവുന്നില്ല. മണിപ്പൂരില്‍ നടക്കുന്നതോര്‍ത്ത് എല്ലാവര്‍ക്കും വിഷമമുണ്ട്. എന്നാല്‍, അത് പരിഹരിക്കാൻ വേണ്ടിയല്ല കേരളത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇസ്ലാമില്‍ നല്ല മനുഷ്യരുണ്ട്. അവര്‍ക്ക് ഹിന്ദുക്കളോടോ ബിജെപിയോടോ എതിര്‍പ്പൊന്നുമില്ല. എന്നാല്‍, അവര്‍ക്ക് അത് പരസ്യമായി പറയാനുള്ള ധൈര്യമില്ല. എങ്ങനെ ധൈര്യം വരും. എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നത്, എനിക്ക് നേരെ വരുന്നവരോട് പോയി പണി നോക്ക് എന്നു പറയാൻ പഠിച്ചതുകൊണ്ടാണ്. സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് മഹല്ല് കമ്മറ്റിയെ ഭയമാണ്. അതും മുസ്ലീം ലീഗിന്റെ കയ്യില്‍ തന്നെയാണ്. എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ മഹല്ലില്‍ നിന്ന് പുറത്താക്കും, അവരെ ഒറ്റപ്പെടുത്തും. അതുകൊണ്ടാണ് മുസ്ലീം ലീഗ് അടക്കമുള്ളവരുടെ ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ നല്ലവരായ മുസ്ലീങ്ങള്‍ പ്രതികരിക്കാത്തത്.

ബിജെപിയെ പരസ്യമായി അനുകൂലിച്ചാല്‍ മക്കളുടെ നിക്കാഹ് അവര്‍ നടത്താൻ അനുവദിക്കില്ല, പള്ളിയില്‍ കബറടക്കാൻ അനുവദിക്കില്ല. പിന്നെയെങ്ങനെയാണ് അവര്‍ ശബ്ദിക്കുന്നത്. മുസ്ലീം ലീഗിന്റെ പ്രകടനം എൻഐഎ അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യം. ഇതിന് പിന്നില്‍ ഒരു അജൻഡ ഉണ്ട്. യുസിസിയെ ഇല്ലാതാക്കാനാണ് മണിപ്പൂര്‍ വിഷയം കേരളത്തില്‍ കത്തിക്കുന്നതെങ്കില്‍ അത് വെറുതെയാണ്. യുസിസി രാജ്യത്ത് നടപ്പാക്കും എന്ന് ഉറപ്പല്ലേ. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രമോദിയാണെങ്കില്‍ മണിപ്പൂര്‍ വിഷയം പരിഹരിക്കപ്പെടുമെന്നും യുസിസി നടപ്പാക്കുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്. നല്ല മുസ്ലീങ്ങളുടെ പിന്തുണ ബിജെപിക്ക് എന്നുമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരമാണ് എന്റെ സംസ്‌കാരം. ഇതെല്ലാം തുറന്നു പറയുമ്പോള്‍ എന്നെ സംഘി എന്നും വിളിക്കും. എനിക്കതൊരു പ്രശ്നമേ അല്ല’ – എന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button