ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചാടിക്കര കുരുതിക്കളം വീട്ടിൽ ശാഹുൽ രമേശ് (23), ഇയാളുടെ സഹോദരങ്ങളായ രാഹുൽ രമേശ് (24), ഗോകുൽ രമേശ് (28), കണ്ടത്തിപ്പറമ്പ് ഭാഗത്ത് പതാലിൽ വീട്ടിൽ ലിബിൻ ആന്റണി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ‘താങ്കളുടെ മിത്ത് എൻ്റെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം’: ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി
ഇവർ സംഘം ചേർന്ന് മഞ്ചാടിക്കര ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ചീത്ത വിളിക്കുകയും കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനു മുമ്പ് ഇവർ നാലുപേരും ചേർന്ന് വീടിന് സമീപം വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് ഇവരുടെ മകൻ വീഡിയോ എടുത്തതിലുള്ള വിരോധം മൂലമാണ് ആക്രമിച്ചതെന്നാണ് പറയുന്നത്.
എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ. ജയകൃഷ്ണൻ, ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments