Latest NewsNewsIndiaCrime

ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ ഡോക്ടറും സംഘവും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും മോത്തിഹാരി എസ്‍പി വ്യക്തമാക്കി.

യുവതിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് 5 പേർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 30 വയസുകാരിയായ വിധവയാണ് ക്രൂരമായ പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. ഇവർക്ക് നാലു വയസുള്ള കുട്ടിയുണ്ട്. സംഭവത്തെ തുടർന്ന്, മോത്തിഹാരിയിലെ നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി. ഭർത്താവ് മരിച്ചശേഷം മകൾ തന്റെ കൂടെയാണു താമസിക്കുന്നതെന്നും തങ്ങളുടെ കഷ്ടപ്പാട് കണ്ട്, നഴ്സിങ് ഹോം നടത്തിപ്പുകാരായ ഡോ. ജയ്പ്രകാശും മന്റോഷ് കുമാറും മകൾക്ക് ജോലി നൽകുകയായിരുന്നു എന്നും യുവതിയുടെ മാതാവ് പറഞ്ഞു.

ജയിലറെ കുറിച്ച് മോശം റിവ്യൂ: ചെന്നൈയില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍

‘ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പിറ്റേ ദിവസം പോകുന്നില്ലെന്നു മകൾ പറഞ്ഞു. വാശി പിടിച്ചപ്പോൾ ഞാൻ കാര്യം തിരക്കി. ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് അവളെ ഉപദ്രവിക്കുന്നതായി വെളിപ്പെടുത്തി. പിന്നെ ജോലിക്കു പോയില്ല. കുറെ ദിവസം മകളെ കാണാതിരുന്നതോടെ നഴ്സിങ് ഹോമിൽനിന്ന് ജയ്പ്രകാശും മന്റോഷും വരികയും മാപ്പു പറയുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. മികച്ച വരുമാനവും വാഗ്ദാനം ചെയ്തു. തുടർന്ന് ഓഗസ്റ്റ് എട്ടിന് മകൾ വീണ്ടും ജോലിക്കു പോയി. പക്ഷേ, തിരിച്ചുവന്നില്ല. മകളുടെ ആരോഗ്യം മോശമായെന്നും മുസഫർപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഡോക്ടർ വിളിച്ച് പറഞ്ഞു. ഈ ആശുപത്രിയിൽ പോയി അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന്, ആശുപത്രി പരിസരമാകെ അരിച്ചുപെറുക്കി. അപ്പോഴാണ് ആംബുലൻസിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്.’ യുവതിയുടെ മാതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button